ബലിദിനം

അറവുശാലയില്‍ നിന്നും
അര്‍ദ്ധപ്രാണവിലാപം.

മുറിവുങ്ങാത്ത മറവിയിലൂടിന്നു
പറവകളായിരം ചിറകടിച്ചെത്തുന്നു
കരളിലൊടുങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍
തിരയടിക്കുന്നു.

സമയബദ്ധിതം, സഭയിലെത്രപേര്‍
ശപിച്ചുകൊണ്ടെന്‍റെയിറച്ചി തിന്നുന്നു!
സഹനസാന്ദ്രം പകര്‍ന്നുഞാനേകിയ
ലഹരിയൂറും രക്തം രുചിക്കുന്നു!

ചിതയിലുയര്‍ന്നയെന്‍ തിരുവചസ്സില്‍
ചിരിച്ചുകൊണ്ടാരു വിഷം തളിക്കുന്നു!



Comments

Popular posts from this blog

കവിതയുടെ ഇടവഴി

കവിതയുടെ പ്രതികാരം

ഈസ്റ്റര്‍