അസുരഗീതം
നിശ്ചലം ജലഛായാപടം കണ്ണുകൾ
ഗദ്ഗദഗാനം ചിലമ്പുന്ന ചുണ്ടുകൾ
അസ്തപ്രജ്ഞയിൽ ജ്വലിക്കും തിരുവുടൽ
അർദ്ധനഗ്നയാണു നീ അസുരപുത്രി.
മുരുക്കിന്‍പൂവിതള്‍ നിന്‍ മുക്കുത്തി
പരുത്തിപ്പട്ടിത് പുടവത്തുണി
കവുങ്ങിന്‍പൂക്കുലത്തിറ മണക്കുന്നു
കറുത്തകവി ഞാന്‍ കരുത്തു നല്‍കുന്നു.
കലമാന്‍കൊമ്പിനാല്‍ കണ്ണിണ ചുംബിക്കാം
കഴുത്തില്‍ കരിനാഗത്താലി ചാര്‍ത്താം
ഉലയില്‍പ്പഴുക്കും സ്വര്‍ണ്ണത്തകിടു ഞാന്‍
ഉയിരുപെണ്ണിന് പകുത്തെടുക്കുന്നു.
ജടയിലുദിക്കുന്നൊരു ചന്ദ്രക്കല
ജലധാരയാകുന്നു നീ രജസ്വല
മിഴികളില്‍ കത്തുന്ന ചെരാതുകള്‍ നാം
നിഴലുകളായിനി പുനര്‍ജ്ജനിക്കും.
സിരകളില്‍ സ്നേഹബലിയാണു വീണ്ടും
ഹരിതപത്രത്തില്‍ രക്തം കുതിരുന്നു
തളികയില്‍ ദാഹപ്പൊലി നിറക്കുമ്പോള്‍
കുളിരില്‍ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്നു.
മകുടിയില്‍ നിന്നൊരു മഞ്ഞള്‍ക്കളം
കൃഷ്ണമണിയില്‍ നിന്നൊരു നീലഫണം
പകരൂ നീ പ്രേമം നഗ്നനിശീഥിനീ
മുടിയഴിച്ചെന്‍റെയീ മുന്നിലാടൂ.
പനിനീരുപാത്രം ശിരസ്സില്‍ കമഴ്ത്തൂ
നെറുകയില്‍ നീറും കളഭം വരക്കൂ
തുകല്‍വാദ്യങ്ങളില്‍ വിരലുണരുന്നു
മഴയായി ഞാനിതാ പെയ്തിറങ്ങുന്നു.
കലികാലത്തിന്‍റെ സ്മരണയില്‍ നിന്നും
ഘനമേഘമായിന്നും ഗന്ധര്‍വ്വഗീതം
ഇത് ഞാന്‍ കവി, സര്‍വേന്ദ്രിയങ്ങളില്‍
രുധിരവസന്തം പൂത്തുലയുന്നു.
വ്രതദാനത്തിന്‍റെ വിരല്‍മുറിച്ചു നിന്‍
ഹൃദയത്തില്‍ ഞാനെഴുതുന്നു വാക്കുകള്‍
ജലപാനത്തിന്നു സമയമായ്, പെണ്ണേ
ഹരിതജലം തരൂ കുരവയിടൂ.
ചിത്രങ്ങള്‍:- ഗൂഗിള്‍
ഗദ്ഗദഗാനം ചിലമ്പുന്ന ചുണ്ടുകൾ
അസ്തപ്രജ്ഞയിൽ ജ്വലിക്കും തിരുവുടൽ
അർദ്ധനഗ്നയാണു നീ അസുരപുത്രി.
മുരുക്കിന്‍പൂവിതള്‍ നിന്‍ മുക്കുത്തി
പരുത്തിപ്പട്ടിത് പുടവത്തുണി
കവുങ്ങിന്‍പൂക്കുലത്തിറ മണക്കുന്നു
കറുത്തകവി ഞാന്‍ കരുത്തു നല്‍കുന്നു.
കലമാന്‍കൊമ്പിനാല്‍ കണ്ണിണ ചുംബിക്കാം
കഴുത്തില്‍ കരിനാഗത്താലി ചാര്‍ത്താം
ഉലയില്‍പ്പഴുക്കും സ്വര്‍ണ്ണത്തകിടു ഞാന്‍
ഉയിരുപെണ്ണിന് പകുത്തെടുക്കുന്നു.
ജടയിലുദിക്കുന്നൊരു ചന്ദ്രക്കല
ജലധാരയാകുന്നു നീ രജസ്വല
മിഴികളില്‍ കത്തുന്ന ചെരാതുകള്‍ നാം
നിഴലുകളായിനി പുനര്‍ജ്ജനിക്കും.
സിരകളില്‍ സ്നേഹബലിയാണു വീണ്ടും
ഹരിതപത്രത്തില്‍ രക്തം കുതിരുന്നു
തളികയില്‍ ദാഹപ്പൊലി നിറക്കുമ്പോള്‍
കുളിരില്‍ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്നു.
മകുടിയില്‍ നിന്നൊരു മഞ്ഞള്‍ക്കളം
കൃഷ്ണമണിയില്‍ നിന്നൊരു നീലഫണം
പകരൂ നീ പ്രേമം നഗ്നനിശീഥിനീ
മുടിയഴിച്ചെന്‍റെയീ മുന്നിലാടൂ.
പനിനീരുപാത്രം ശിരസ്സില്‍ കമഴ്ത്തൂ
നെറുകയില്‍ നീറും കളഭം വരക്കൂ
തുകല്‍വാദ്യങ്ങളില്‍ വിരലുണരുന്നു
മഴയായി ഞാനിതാ പെയ്തിറങ്ങുന്നു.
കലികാലത്തിന്‍റെ സ്മരണയില്‍ നിന്നും
ഘനമേഘമായിന്നും ഗന്ധര്‍വ്വഗീതം
ഇത് ഞാന്‍ കവി, സര്‍വേന്ദ്രിയങ്ങളില്‍
രുധിരവസന്തം പൂത്തുലയുന്നു.
വ്രതദാനത്തിന്‍റെ വിരല്‍മുറിച്ചു നിന്‍
ഹൃദയത്തില്‍ ഞാനെഴുതുന്നു വാക്കുകള്‍
ജലപാനത്തിന്നു സമയമായ്, പെണ്ണേ
ഹരിതജലം തരൂ കുരവയിടൂ.
ചിത്രങ്ങള്‍:- ഗൂഗിള്‍
Comments
ആശംസകൾ.......
കാവിലെ ആണ്ടുത്സവകാലത്ത് എഴുതിയതാണ്.
കവിത കൊള്ളാം.
ഞാന്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു!!!
വരും എഴുത്തുകളില്‍ ശ്രദ്ധിക്കാം.
സാറിന്‍റെ പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വളരെയധികം സമകാലീന പ്രസക്തിയുള്ള
വിഷയങ്ങളാണ് എഴുതുന്നതെന്ന് എനിക്ക് തോന്നാറുണ്ട്
വളരെയധികം നന്ദി !!!