ഓര്‍മ്മ

ഒരു ദിവസത്തെ
ഒസ്യത്തെയുള്ളൂ
ഓര്‍മ്മകള്‍ക്ക്

അകാലത്തില്‍
മഴയില്‍ക്കുരുത്ത
ഈയാംപാറ്റകളെപ്പോലെ

നീ
സാത്താന്‍റെ മാലാഖ
അവന്‍റെ വിരലില്‍ നിന്ന്
ഒരായിരം ചിറകുമായ്
പറന്നുവന്നവള്‍

മുറികളില്‍
പ്രകാശത്തിന്‍റെ ശീതളഛായിൽ
ചിറകുകളുടെ തൽപ്പമൊരുക്കി
മരിച്ചുവീഴുന്നു

നിനക്കെന്നും
കന്നിമണ്ണിന്‍റെ ഗന്ധം
ചിലപ്പോഴത്
ഗന്ധകത്തിന്‍റെ തന്നെ
മണമാകും

പ്രഭാതത്തിൽ
നിഷ്ഫലജന്മത്തിന് സമ്മാനമായ്‌
മുറിയാകെ 
നിന്‍റെയുടലുകൾ

എങ്കിലും,
ഈ വേനലിലും-

ഒറ്റനാളിന്‍റെ ഒസ്യത്തുമായ്
നീ വരുമെന്ന്,

സ്മൃതികൾ
ഒടുങ്ങും വരെ-
മണ്ണടരുകളില്‍ നിന്ന്
വീണ്ടും വീണ്ടും
പുനര്‍ജ്ജനിക്കുമെന്ന്,

ഞാന്‍ സ്വപ്നം കാണുന്നു.

ചിത്രങ്ങള്‍: ഗൂഗിള്‍



























































Comments

Popular posts from this blog

കവിതയുടെ പ്രതികാരം

കവിതയുടെ ഇടവഴി

ഈസ്റ്റര്‍